പിടക്കോഴി

Wednesday, May 09, 2007

മുഖപടങ്ങള്‍

വരച്ചിട്ടും വരച്ചിട്ടും
തീരാത്ത ചില
ചിത്രങ്ങളുടെ മുഖപടങ്ങള്‍…

അയ്മൂട്ടിയുടെ
ചായക്കടയിലെ തീര്‍ന്നിട്ടും
തീരാത്ത പഴക്കുലപോലെ
ഒരു ശരീരം

നരച്ച ആകാശത്തില്‍
കൊതിച്ചിറങ്ങുന്ന
പക്ഷിത്തൂവല്‍ പോലെ
പതിയെ പതിയെ…

ലോക്കപ്പിലെ
ഇരുണ്ടാകാശം
പൊട്ടി അടര്‍ന്ന
ചിത്രത്തുണ്ടു പോലെ
കറുത്ത് പരന്ന്...

കറുത്ത ചിത്രങ്ങളില്‍
പരന്ന് വെളിച്ചപെട്ടത്
അച്ഛന്‍
അമ്മ
മകന്‍
ഭാര്യ
ബാക്കിയൊക്കെയും
മുട്ടുകാല്‍ കൊണ്ട്
ഇടിച്ച് തകര്‍ന്നത് പോലെ
ഒടിഞ്ഞ് നുറുങ്ങിയിരിക്കുന്നു.

വരച്ചിട്ടും വരച്ചിട്ടും
തീരാത്ത ചിത്രങ്ങളില്‍
പുതിയ മുഖങ്ങള്‍
തെളിഞ്ഞു കൊണ്ടേയിരിക്കുന്നു.

2 Comments:

  • At 6:20 AM, Blogger ഹേമ said…

    ലോക്കപ്പിലെ
    ഇരുണ്ടാകാശം
    പൊട്ടി അടര്‍ന്ന
    ചിത്രത്തുണ്ടു പോലെ
    കറുത്ത് പരന്ന്...

    കറുത്ത ചിത്രങ്ങളില്‍
    പരന്ന് വെളിച്ചപെട്ടത്
    അച്ഛന്‍
    അമ്മ
    മകന്‍
    ഭാര്യ
    ബാക്കിയൊക്കെയും
    മുട്ടുകാല്‍ കൊണ്ട്
    ഇടിച്ച് തകര്‍ന്നത് പോലെ
    ഒടിഞ്ഞ് നുറുങ്ങിയിരിക്കുന്നു.

     
  • At 2:51 PM, Blogger അഞ്ചല്‍ക്കാരന്‍ said…

    ലോക്കപ്പിലെവിടാ ഇരുണ്ടാകാശം? ലോക്കപ്പ് ഒരു ഇടുങ്ങിയ മുറിയാണ്. ഉള്ളില്‍ കിടക്കുന്ന പുള്ളിക്കെണ്ണാന്‍ മുന്നില്‍ അഴികളുണ്ടാകും. മുകളില്‍ ഒരു കൊച്ചു കിളിവാതില്‍. അതു വായുവിന് കടന്നുവരാനും ആ അഴികളില്‍ വേണമെങ്കില്‍ പുള്ളിക്ക് തൂങ്ങി മരിക്കാനും. ആ അഴികളിലൂടെ നോക്കിയാലും ആകാശം കാണില്ല. കാരണം അത് മിക്കപ്പോഴും ഉള്‍ ഭാഗത്തായിരിക്കും.

    പിന്നെ കറൌത്ത ചിത്രങ്ങളില്‍ പരന്ന് വെളിച്ചപെട്ടത് (ആ അതെന്തൂട്ട് സാധനമാ..) അച്ഛന്‍ അമ്മ മകന്‍ ഭാര്യ വേണോങ്കി ഇനീം നീട്ടാം. ദാ ഇങ്ങിനെ:
    അമ്മായി
    കുഞ്ഞമ്മായീ
    ചിന്നമ്മായീ
    കൊച്ചേട്ടന്‍
    മച്ചമ്പി
    മച്ചുനന്‍
    മാമ
    തങ്കച്ചി
    ചിറ്റപ്പന്‍
    നാത്തൂന്‍
    ഹായ് ഞാനും കവിയായോ?

     

Post a Comment

<< Home